ഇന്ധന വില കൂടാന്‍ സാധ്യത

രണ്ടര രൂപ ലിറ്ററിന് കുറച്ചതിന് പിറകേ ഇന്ധന വില വീണ്ടും കൂടിയിരിക്കുകയാണ്.

1961

ഡീസല്‍ വിലവര്‍ദ്ധയില്‍ നട്ടംതിരിഞ്ഞ ജനത്തിന് ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. ഒറ്റയടിക്ക് രണ്ടര രൂപയാണ് പെട്രോളിനും ഡീസലിനും ഇതോടെ കുറഞ്ഞത്. സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ!

രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല… ട്രോളോട് ട്രോൾ എന്നാല്‍ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലെന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടര രൂപ കുറഞ്ഞെങ്കില്‍ ഇപ്പോള്‍ ഇന്ധന വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത.

എക്‌സൈസ് തീരുവ ഇനത്തില്‍ ഒന്നര രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ഇതോടൊപ്പം എണ്ണക്കമ്പനികളോട് ലിറ്ററിന് ഒരു രൂപ വീതം കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതിന്റെ ഗുണം പോലും പൂര്‍ണാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

രണ്ടര രൂപ ലിറ്ററിന് കുറച്ചതിന് പിറകേ ഇന്ധന വില വീണ്ടും കൂടിയിരിക്കുകയാണ്. പെട്രോളിന് ചെന്നൈയില്‍ 19 പൈസയും മുംബൈയിലും ദില്ലിയിലും 18 പൈസവീതവും ആണ് കൂടിയിരിക്കുന്നത്. കേരളത്തിലും18 പൈസയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

പെട്രോള്‍ വിലയില്‍ 17 മുതല്‍ 19 പൈസ വരെയാണ് ലിറ്ററിന് കൂടിയിട്ടുള്ളത്. എന്നാല്‍ ഡീസലിന്റെ കാര്യത്തില്‍ വര്‍ദ്ധന അല്‍പം കൂടി കൂടുതലാണ്. ചെന്നൈയില്‍ 31 പൈസയാണ് കൂടിയത്. ദില്ലിയിലും കൊല്‍ക്കത്തയിലും 29 പൈസ വീതം ആണ് വര്‍ദ്ധിച്ചത്. എന്നാല്‍ മുംബൈയില്‍ ആശ്വാസകരമാണ് കാര്യങ്ങള്‍ . 70 പൈസ ലിറ്ററിന് കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ 31 പൈസയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപ കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളോടും വാറ്റ് ഇനത്തില്‍ രണ്ടര രൂപ വീതം ലിറ്ററിന് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളില്‍ ഇത് കഴിഞ്ഞ ദിവസം നിലവില്‍ വരികയും ചെയ്തിരുന്നു. അവിടങ്ങളില്‍ ഒറ്റയടിക്ക് അഞ്ച് രൂപയാണ് കുറഞ്ഞത്. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാന്‍ തയ്യാറായിരുന്നില്ല.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപന പ്രകാരം കേന്ദ്ര എക്‌സൈസ് തീരുവ ഒന്നര രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും വീതം കുറയ്ക്കണം. ഇങ്ങനെ വരുമ്പോള്‍ രണ്ടര രൂപ അല്ല യഥാര്‍ത്ഥത്തില്‍ കുറയേണ്ടത്. കേരളത്തിലെ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ പെട്രോളിന് ലിറ്ററിന് 3.25 രൂപയും ഡീസലിന് 3.06 രൂപയും കുറയേണ്ടതായിരുന്നു.

Your Comments